2008 നവംബർ 5, ബുധനാഴ്‌ച

അഞ്ച്

ഒന്നു
എന്നെക്കാളധികം ഞാന്‍ സ്നേഹിച്ച പെണ്‍കുട്ടി എന്ന് ഞാന്‍ പറഞ്ഞു.
നിന്നെ സ്നേഹിക്കാത്ത നീ എങ്ങിനെ മറ്റൊരാളെ സ്നേഹിക്കും എന്ന് അവര്‍ ചോദിച്ചു.

രണ്ടു
ഓരോ നിമിഷവും നിനക്കായ്‌ തുടിക്കുന്നുവെന്നു അവള്‍ പറഞ്ഞു.
നിമിഷങ്ങള്‍ കൊഴിയുമ്പോള്‍ തുടിപ്പുകളും കൊഴിയുമെന്ന് അവര്‍ പറഞ്ഞു.

മൂന്നു
ജീവിതം ഞങ്ങളുടെതാണെന്ന് ഞാനും അവളും.
ജീവിക്കേണ്ടത് ഞങ്ങള്‍ക്കിടയില്‍ എന്ന് അവരും.

നാല്
ഞങ്ങളാണ് ജീവനും ജീവിതവും എന്ന് അവര്‍ പറഞ്ഞു.
പ്രവാചകനെയും പുരോഹിതനെയും മഹര്‍്ഷിയെയും അവര്‍ മുന്നില്‍ നിറുത്തി.

അഞ്ച്
ജീവിക്കാനുള്ള ഓട്ടം ഒളിച്ചോട്ടമെന്നു അവര്‍ കുറ്റപ്പെടുത്തി.
തല്ലിക്കെടുത്തി അവര്‍ ഓരായിരം ജീവല്‍ തുടിപ്പുകളെ.

8 അഭിപ്രായങ്ങൾ:

  1. mattu kathakalekkal ere ishtamayi. chila yathardhyangal. It has something in it man.. Keep writing man.

    മറുപടിഇല്ലാതാക്കൂ